Tuesday 10 February 2015

ഒരിറ്റ്







പുലരി മഞ്ഞിൻതണു -
പ്പുടലാകെ  പൂശി
ജനലോരം കാത്തു നിന്നു
പദമിടറിയൊരു കാറ്റ് ...
                            തുറന്നവാറോടി  വരു -
                            കിലെന്നു നിനച്ച്
                            തൂവരുതിനിയെന്നുറച്ച്
                            പൂട്ടി മിഴിയോരം ....
രാവിൻ വാനിലൊരമ്പിളി
നേർത്തു  നേർത്തു  മേഘ -
ജാലക മറവിലൊളിച്ചു
നിൽപ്പതറികിലും...
                           പിൻതിരികില്ലെന്നുറച്ച്
                           വാതിൽ   ചാരിയിരുളിൻ
                           കൂട്ടിലായൊളിക്കിലും
                           ഇരുകണ്‍പീലിത്തടവറ-
തുറന്നൊഴുകുമീനനവിനെ
യനംഗനായലിയി-
ച്ചെടുത്തു  നീ  മറയവെ
രാവുമാത്ര , മിതു  പോൽ
ശേഷിപ്പതിനിയെന്നിൽ...