പുലരി മഞ്ഞിൻതണു -
പ്പുടലാകെ പൂശി
ജനലോരം കാത്തു നിന്നു
പദമിടറിയൊരു കാറ്റ് ...
തുറന്നവാറോടി വരു -
കിലെന്നു നിനച്ച്
തൂവരുതിനിയെന്നുറച്ച്
പൂട്ടി മിഴിയോരം ....
രാവിൻ വാനിലൊരമ്പിളി
നേർത്തു നേർത്തു മേഘ -
ജാലക മറവിലൊളിച്ചു
നിൽപ്പതറികിലും...
പിൻതിരികില്ലെന്നുറച്ച്
വാതിൽ ചാരിയിരുളിൻ
കൂട്ടിലായൊളിക്കിലും
ഇരുകണ്പീലിത്തടവറ-
തുറന്നൊഴുകുമീനനവിനെ
യനംഗനായലിയി-
ച്ചെടുത്തു നീ മറയവെ
രാവുമാത്ര , മിതു പോൽ
ശേഷിപ്പതിനിയെന്നിൽ...