കാറ്റിനെയും
മഴയെയും
പുറത്താക്കി
വാതിലടച്ച്
മുറിയകക്കുളിരില്‍
കലഹിച്ചു
പുറംതിരിഞ്ഞുറങ്ങു
വോരുടെയുള്ളിലെ
കൊടുങ്കാറ്റും
പേമാരിയും
കണ്ടു പകച്ച്
പുറത്തു നിന്ന
കാറ്റും മഴയും
കൈ കോര്‍ത്തു പിടിച്ച്
രാത്രിയിലലഞ്ഞു
നടക്കുന്നതു
പകര്‍ത്താനാവാതെ
തൂലികയിടറിയ
കവി
ഉറക്കം നടിച്ചു
റങ്ങാതെയുണര്‍
ന്നെണീറ്റതറിഞ്ഞുവോ...?
ഇല്ലയോ..?
ആണെന്നുമല്ലെന്നു
മല്ലാത്തൊരുത്തരം
പറഞ്ഞാലു
മില്ലെങ്കിലും
നീയും ഞാനും
ആജീവനാന്തം
കടക്കാര്‍..!